റായ്ഗഡ, കാലഹണ്ഡി, ബൊലാംഗീർ ജില്ലകളിലെ ആദിവാസി ഗ്രാമപ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കലുകൾ വന നിയമത്തെയും പെസ നിയമത്തെയും ലംഘിച്ചാണെന്നു് ചൂണ്ടിക്കാട്ടി നിയമവാഴ്ചയ്ക്കു വേണ്ടി ജനാധിപത്യപരമായി പ്രവർത്തിച്ച സോഷ്യലിസ്റ്റ് നേതാവ് ലിംഗരാജ് ആസാദിനെയും മുൻ നിര ആകനായ സുരേഷ് സംഗ്രാമനെയും ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത് നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്ത സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗമായ അഡ്വ. ജോഷി ജേക്കബ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 25 ഉച്ചക്ക് ഭവാനി പട്ടണത്തിലെ വസതിയിൽ നിന്നാണ് ലിംഗരാജ് ആസാദിനെ അറസ്റ്റ് ചെയ്തത്. സംഘടനയുടെ മുൻനിര പ്രവർത്തകനായ സുരേഷ് സംഗ്രാമിനെയും അന്നു തന്നെ അറസ്റ്റ് ചെയ്തു. അനവധി ഗ്രാമവാസികളും ജയിലിലാണ്.
സിജി മലി ഗ്രാമവാസികൾക്കെതിരെ പോലീസും അവർ കേസിൽ സഹായിക്കുന്ന ലണ്ടനിൽ ലിസ്റ്റ് ചെയ്ത ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത റിസോഴ്‌സസിൻ്റെ ആളുകളും ഗ്രാമവാസികൾക്കെതിരെ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ 8 ന് ഗ്രാമവാസികൾക്കെതിരെ നടന്ന അതിക്രമങ്ങളെപ്പറ്റി ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ ഉഡീഷ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാന സമിതി പ്രസിഡൻ്റ് പി. ഒ. പീറ്റർ അദ്ധ്യക്ഷനായിരുന്നു. എബി ജോൺ വൻ നിലം, അഡ്വ. ജയ്മോൻ തങ്കച്ചൻ, അഡ്വ. മാത്യു അലക്സാണ്ടർ, കെ. എസ് ചാക്കോ, സജി അബ്രാഹം പുകടിയിൽ, ബീന ഷാജി എന്നിവർ പ്രസംഗിച്ചു.



