ആഗോള താപനത്തെ ചില രാജ്യങ്ങള്‍ വ്യാപാര താത്‌പര്യമായി കാണുന്നു -സച്ചിദാനന്ദ സിഹ്ന


വടകര, ജനുവരി 10: ആഗോള താപനത്തിനെ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങള്‍ ആശങ്കയോടെ കാണുമ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനു പിന്നിലും വ്യാപാര താത്പര്യങ്ങള്‍ കാണുകയാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജ്‌വാദി ജനപരിഷത്ത് നേതാവുമായ സച്ചിദാനന്ദ സിഹ്ന അഭിപ്രായപ്പെട്ടു. ആഗോളതാപനത്തിന്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുമ്പോള്‍ വാണിജ്യാവശ്യത്തിന് പുതിയ കപ്പല്‍ ചാലുകള്‍ കണ്ടെത്താമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്. ഇതുകൊണ്ടാവാം ആഗോളതാപനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പരാജയപ്പെടുന്നത്. സമാജ്‌വാദി ജനപരിഷത്ത് വടകരയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. മുതലാളിത്തത്തിന്റെ പ്രതിസന്ധി മുതലാളിത്ത വികസനത്തിന്റെ പ്രതിസന്ധിയാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാന്‍ മുതലാളിത്ത വാദികള്‍ക്കും കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്കും കഴിയുന്നില്ല. പ്രകൃതി വിഭവങ്ങളുടെ പരിധിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രതിസന്ധി. വിഭവങ്ങളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെ മറികടക്കാന്‍ മുതലാളിത്തം പുതിയ സങ്കേതം തേടുകയാണ്.

മുഖാമുഖത്തില്‍ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അഡ്വ. വിനോദ് പയ്യട എന്നിവരും സംസാരിച്ചു.

മാതൃഭൂമി

പ്രകൃതിയെ മറന്നുള്ള വികസനം അരുത്- സച്ചിദാനന്ദ സിഹ്ന



കോഴിക്കോട്: പ്രകൃതിയെയും ജീവജാലങ്ങളെയും കണക്കിലെടുക്കാതെയുള്ള വികസനം ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നുള്ളതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് മുല്ലപ്പെരിയാര്‍ എന്ന് പ്രമുഖ സോഷ്യലിസ്റ്റ് സച്ചിദാനന്ദ സിന്‍ഹ അഭിപ്രായപ്പെട്ടു. വന്‍കിട വികസനരീതികള്‍ക്ക് പകരം മനുഷ്യനെയും പ്രകൃതിയെയും നിലനിര്‍ത്തുന്ന വികസനരീതിയാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി ജനപരിഷത്ത് സംഘടിപ്പിച്ച 'അതിജീവനത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുരേഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി





സച്ചിദാനന്ദ സിഹ്ന കോട്ടയത്തു്

സച്ചിദാനന്ദ സിഹ്ന
കോട്ടയം‍, 1187 ധനു 24: പരാജയപ്പെട്ട പുത്തന്‍ സാമ്പത്തികനയം പിന്‍വലിയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടു് സമാജവാദിജനപരിഷത്ത് ജനുവരി ഒന്നു് മുതല്‍ ദേശീയതലത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെഭാഗമായി ലോഹിയാധാരയില്പെട്ട പ്രമുഖ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ സച്ചിദാനന്ദ സിഹ്ന ധനു 24 (ജനുവരി 11 ) ബുധനാഴ്ച കോട്ടയത്തു് പ്രഭാഷണം നടത്തും. പുത്തന്‍ സാമ്പത്തികനയവും അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ചാണു് പ്രഭാഷണം.

വൈകുന്നേരം അഞ്ചു് മണിയ്ക്കു് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സമാജവാദി ജനപരിഷത്ത് ജില്ലാപ്രസിഡന്റ് ജോസ് വാഴാംപ്ലാവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ഖജാന്‍ജി എം എന്‍ തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോന്‍ തങ്കച്ചന്‍, സെക്രട്ടറി ജെയിംസ് തോമസ്, പ്രഭാത് എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

വന്‍തോതിലുള്ള കുടിയൊഴിപ്പിയ്ക്കലിനും കടുത്ത വിലക്കയറ്റത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും രണ്ടു്ലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യയ്ക്കും ഇടയാക്കിയതും രണ്ടുദശകങ്ങളായി നടപ്പാക്കിവരുന്നതുമായ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം പരാജയപ്പെട്ടുവെന്നു് പ്രഖ്യാപിച്ചുകൊണ്ടു് ഈയിടെ ബീഹാറില്‍ ചേര്‍ന്ന സമാജവാദിജനപരിഷത്ത് ദേശീയ സമ്മേളനമാണു് ദേശീയപ്രക്ഷോഭത്തിനു് തീരുമാനമെടുത്തതു്.

Interview with Sachchidanand Sinha

Last of the freethinkers


The bitter harvest: agriculture and the economic crisis


പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം



കണ്ണൂര്‍: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും അധ്യാപക പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ജനുവരി 7-ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷന് സമീപമുള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്നു. സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിഹ്ന അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയം എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സര്‍വോദയ മണ്ഡലം നേതാവ് തായാട്ട് ബാലന്‍ പി.എം. അനുസ്മരണം നടത്തി. കണ്ണൂരിലെ തെരുവുനിവാസികളുടെ പാര്‍പ്പിടാവകാശത്തിനുവേണ്ടി സമരംചെയ്ത നഗരത്തിലെ ചെരുപ്പുതൊഴിലാളിയും സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായ കുപ്പുസ്വാമിയെ ആദരിച്ചു.

സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍

കോട്ടയം, ഒക്ടോ.4: സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ്‌സിങ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.

സമാജവാദി ജ പരിഷത്ത്‌


ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാത്തിന്‍റെ പുതിയ ഘട്ടം





ഉലക വിപ്ലവപ്രസ്ഥാത്തിന്‍റെ അവിഭാജ്യഭാഗമായ സമാജവാദി ജ പരിഷത്ത്‌ ഇന്ത്യയിലെ ജകീയപ്രസ്ഥാങ്ങളുടെ ദേശീയസഖ്യത്തിന്‍റെ പ്രധാനഘടകമാണു്. അനീതിയുടെ വിവിധ രൂപങ്ങൾക്കെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ളതും നടക്കുന്നതുമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളുമായി കൈകോർക്കുകയും താദാത്മ്യപ്പെടുകയും ചെയ്യുന്ന പ്രസ്ഥാമാണു് സമാജവാദി ജപരിഷത്ത്‌‌.

1977-ല്‍ ജനതാ പാർട്ടിയുടെ ആവിർഭാവത്തോടെ തിരോധാനം ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ തുടർച്ചയായിട്ടാണു് സമാജവാദി ജനപരിഷത്ത്‌ ഉദയം ചെയ്തതു്‌. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പുനഃസ്ഥാപത്തിനു് വേണ്ടി സോഷ്യലിസ്റ്റ്‌ പാർട്ടി മറ്റു് കക്ഷികളോടൊപ്പം ചേർന്നു് ജതാ പാർട്ടിയായി മാറിയതിനു് ശേഷം സാമൂഹിക സാമ്പത്തിക രാഷ്ട്രീയവിപ്ലവത്തിനു് നേതൃത്വം നല്‍കുന്ന കക്ഷിയുടെ ശൂന്യത രാജ്യത്തുണ്ടായി . സപ്ത വിപ്ലവമെന്നും സമ്പൂർണ വിപ്ലവമെന്നും പറയുന്ന ആദര്‍ശം മുൻനോട്ടു് കൊണ്ടു്പോകുന്നതിലും രാഷ്ട്രത്തിലെ വിപ്ലവ പ്രവര്‍ത്തങ്ങളെ ഏകോപിപ്പിയ്ക്കുന്നതിലും സോഷ്യലിസ്റ്റു്കളടങ്ങിയ ജതാ പാർട്ടി പരാജയപ്പെട്ടു. ജതാ പാർട്ടിയെ അതിന്റെ ലക്ഷ്യം നേടുന്നതിൽ വിജയിപ്പിയ്ക്കുവാൻ കഴിയാത്ത സോഷ്യലിസ്റ്റുകൾ ചിതറിപ്പോവുകയും ചെയ്തു.
പിൻനീടു്, രാജനാരായണനും ശിവരാമ ഭാരതിയും ഭായ്‌ വൈദ്യയുമെല്ലാം പലപ്പോഴായി സോഷ്യലിസ്റ്റു് പ്രസ്ഥാത്തിന്റെ പുരുജ്ജീവത്തിനു് ശ്രമിച്ചെങ്കിലും സോഷ്യലിസ്റ്റു് ആദര്‍ശത്തെയും ചിന്തയേയും കാലാനുസൃതമായി പുനഃസ്ഥാപിച്ചതു് സമാജവാദി ജപരിഷത്തിലൂടെയാണു്.

1972-നു് ശേഷം പാർട്ടി പ്രവര്‍ത്തത്തില്‍ നിന്നും പിൻമാറി ജനകീയ മുൻനേറ്റപ്രവര്‍ത്തനങ്ങളിൽ മാത്രം മുഴുകിയിരുന്ന കിഷൻ പടനായകൻ ഏകോപിപ്പിച്ചിരുന്ന ജനാന്ദോള സമന്വയ സമിതിയിലെ അംഗസംഘടകളായ 1974-ലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ഛാത്ര യുവസംഘര്‍ഷ വാഹിനി, ഉത്തര ‍ബംഗ്‌ തപോസിലി ജാതി ആദിവാസി സംഘട (ഉത്ജാസ്‌) കേരളത്തിലെ സമത വിദ്യാർത്ഥി സംഘട തുടങ്ങിയവയും ഭായി വൈദ്യയുടെ നേത്യത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്‌ ഫ്രണ്ടും അംബേഡ്കരുടെ അനുയായികളുടെ സംഘടകളും ഉൾപ്പെടെ നിരവധി സംഘടകൾ ചേർന്നാണു് സമാജവാദി ജപരിഷത്തുണ്ടായതു്.

പുതിയ സോഷ്യലിസ്റ്റ്‌ കക്ഷിയായ സമാജവാദി ജപരിഷത്തിനു് അംബേഡ്കർ ചിന്താഗതിക്കാരുടെയും ദലിത-ആദിവാസി പ്രസ്ഥാനങ്ങളുടെയും ഇതര ജകീയ വിപ്ലവധാരകളുടെയും പശ്ചാത്തലവും ജൻമനാ തൻനെ ലഭിച്ചതാണു്. സ്ത്രീ-ദലിത-ആദിവാസി-പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കൂടി ഉൾക്കൊള്ളുന്ന സോഷ്യലിസമാണു് സമജവാദി ജന പരിഷത്തിന്റെ ആവിർഭാവത്തോടെ നിലവില്‍ വന്നതു്. ഇനിയും വികസിപ്പിച്ചു് മുൻനോട്ടു് കൊണ്ടു്പോകേണ്ടതും ജയപ്രകാശ നാരായണൻ നിര്‍ദ്ദേശിച്ചതുമായ ജകീയ സോഷ്യലിസമെന്ന ഘട്ടത്തിലാണു് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നതു്. ഇതു് എല്ല്ലാ അർത്ഥത്തിലും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണു്.

പടിഞ്ഞാറൻ സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടിലും മാ ർക്സിസ്റ്റ്‌ വീക്ഷണത്തിലും ആരംഭിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം 1940-കളുടെ അവസാനം മാർക്സിസത്തില്‍ നിന്നും പശ്ചാത്യ സോഷ്യൽ ഡെമോക്രസിയില്‍ നിന്നും വ്യത്യസ്തമായ ജനാധിപത്യ സോഷ്യലിസമെന്ന ഘട്ടത്തിൽ എത്തിച്ചേർന്നു. സമരാത്മക സോഷ്യലിസമായാണു് ഡോ. രാമമനോഹര ലോഹിയ അതിനെ മുൻനോട്ടു് കൊണ്ടു് പോയതു്. പിൻനീടു് ജയപ്രകാശ നാരായണൻ ആവിഷ്കരിച്ച സമ്പൂർണ്ണ വിപ്ലവം അതിന്റെറ്റൊരു രൂപമായിരുന്നു. 70-കളിൽ ജയപ്രകാശ നാരായണനാരംഭിച്ച സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനത്തിന്റെ തുടർച്ചയായാണു് ഇന്ത്യയിലെ ജകീയപ്രസ്ഥാങ്ങള്‍ ഉയര്‍ന്നു് വന്നതു്.

ജയപ്രകാശ നാരായണൻ നിറുത്തിയിടത്തുനിന്നു് സമ്പൂര്‍ണ്ണ വിപ്ലവത്തെ മുൻനോട്ടു് കൊണ്ടുപോകുവാന്‍ സമാജവാദി ജപരിഷത്ത്‌ പ്രതിജ്ഞാബദ്ധമാണു്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു് വന്ന ജകീയ സോഷ്യലിസ്റ്റു് സംഘടകൾ മുന്‍ കയ്യെടുത്താണു് സമാജവാദി ജപരിഷത്തിനു് രൂപം കൊടുത്തിരിക്കുന്നതു്. ജകീയ പ്രസ്ഥാങ്ങളുടെ ദേശീയ സഖ്യം രൂപം കൊള്ളുന്ന സമയത്തു് തൻനെ അതിലെ ഒരു വിഭാഗം സംഘടകൾ സമാജവാദി ജപരിഷത്തിനു് കൂടി രൂപം കൊടുത്തപ്പോൾ സമാജവാദി ജപരിഷത്ത്‌ ഒരേ സമയം ജകീയ പ്രസ്ഥാങ്ങളുടെ ദേശീയ സഖ്യത്തിനുള്ളിൽ രൂപപ്പെട്ട കക്ഷിയും ജകീയപ്രസ്ഥാങ്ങളുടെ ദേശീയ സഖ്യത്തിനു് രൂപം കൊടുത്ത ഘടക സംഘടകളിലൊന്നുമായി മാറി. ജകീയപ്രസ്ഥാങ്ങളുടെ ദേശീയസഖ്യത്തിലെ ഏക രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജപരിഷത്ത്‌. ആഗോള വൽക്കരണം പോലുള്ള രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളെയും രാജ്യത്തു് പ്രബലമാകുന്ന പ്രതിവിപ്ലവത്തെയും നേരിടുവാൻ സോഷ്യലിസ്റ്റു് രാഷ്ട്രീയം അടിയന്തിര ആവശ്യമാണെന്നതാണു് ജകീയ പ്രസ്ഥാങ്ങളുടെ ദേശീയസഖ്യത്തിൽ സമാജവാദി ജപരിഷത്തിന്റെ പ്രാധാന്യം.

സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അനീതിയുടെ ലോകക്രമത്തിനെതിരെ രാജ്യത്തികത്തും രാജ്യങ്ങൾ തമ്മിലും സമത്വം എന്ന ആദര്‍ശം സ്ഥാപിയ്ക്കുന്നതിനു് വേണ്ടിയാണു് സമാജവാദി ജപരിഷത്തു് ജന്മം കൊണ്ടതു്‌.1995 ജനുവരി 1-ആം തീയതി മഹാരാഷ്ട്രത്തിലെ ഠാണെയില്‍, ഇന്ത്യൻ സാമൂഹികവിപ്ലവത്തിന്റെ പിതാവായ മഹാത്മാ ഫൂലെയുടെ സഹധര്‍മ്മിണി സാവിത്രി ഭായി ഫൂലെയുടെ പേരു് നല്‍കിയ സമ്മേള നഗരിയിൽ നഗരസഭയിലെ തൂപ്പു് ജോലിക്കാരിയായ ശകുന്തള കജാനിയ ഉയര്‍ത്തിയ കൊടിയുടെ കീഴിൽ സമാജവാദി ജപരിഷത്ത്‌ സ്ഥാപിതമായപ്പോള്‍ അതു് മാവ വിമോച ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു. ഉത്തര ബംഗാളിലെ ആദിവാസി നേതാവായ ജഗൽ കിശോര റായവീരനായിരുന്നു ആദ്യദേശീയ അദ്ധ്യക്ഷന്‍.

ദലിത-ആദിവാസി പിൻനാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ആയി 60 ശതമാനം പ്രതിനിധ്യം സംഘടയുടെ എല്ലാ ഘടകങ്ങളിലും കൃത്യമായി ഉറപ്പു് വരുത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജപരിഷത്ത്‌. ഭാരവാഹികൾക്കു് തുടര്‍ച്ചയായി രണ്ടു് വട്ടം മാത്രമേ ഒരേ സ്ഥാത്തു് തുടരാനാകൂ. രണ്ടു് വര്‍ഷത്തിലൊരിയ്ക്കൽ ചേരുന്ന ദേശീയസമ്മേളമാണു് ദേശീയ അദ്ധ്യക്ഷനെയും മഹാമന്ത്രിയെയും ദേശീയ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുക്കുന്നതു്.

പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങള്‍ ലംബമായി വിന്യസിച്ചതും നടുക്കു് വിലങ്ങനെ വച്ച കലപ്പയും ചക്രവും ആലേഖനം ചെയ്തതുമായ പതാകയാണു് സമാജവാദി ജപരിഷത്തിന്‍റേതു്‌. പരിസ്ഥിതി സംരക്ഷണത്തിനും വിപ്ലവത്തിനും സാമൂഹികനീതിക്കും തുല്യപ്രധാന്യമാണു് കൊടിയുടെ പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങൾ കാണിയ്ക്കുന്നതു്.ചെറുകിട തൊഴിലുകാരും കൃഷിക്കാരുമായ ഉൽപാദക ശക്തികളുടെ ഐക്യത്തെയാണു് വിലങ്ങനെ വച്ച ചക്രവും കലപ്പയും സൂചിപ്പിയ്ക്കുന്നതു്‌.