അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുത്: സോഷ്യലിസറ്റ് നേതാവ് ജോഷി ജേക്കബ്


സമാജവാദി ജനപരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി


കൂത്താട്ടുകുളം, 2025 ജൂൺ 25 – അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുതെന്ന്  സോഷ്യലിസറ്റ് നേതാവും സമാജവാദി ജനപരിഷത്ത് മുൻ ദേശീയ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ബാപ്പുജി കവലയിലെ  സമാജവാദി ജനപരിഷത്ത് കാര്യാലയമായ മഹാബലി സെന്ററിൽ സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം . ജനാധിപത്യ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നതെന്ന് അഡ്വ. ജോഷി ജേക്കബ് തുടർന്നു പറഞ്ഞു.


1975 ൽഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്തമുള്ള ഇന്ദിരാ കോൺഗ്രസ്സ് ഇനിയെങ്കിലും രാജ്യത്തോട് മാപ്പു പറയാൻ തയ്യാറാകണമെന്ന്  മുഖ്യ പ്രഭാഷണം നടത്തിയ ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി പറഞ്ഞു. 


ജനാധിപത്യമൂല്യങ്ങളും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന  രാജ്യമായി ഇന്ത്യ മാറണമെന്നു അദ്ധ്യക്ഷം വഹിച്ച സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം പറഞ്ഞു. 


അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥയെ ഓർമിയ്ക്കുകയും അതിനെതിരെ ശബ്ദിയ്ക്കുകയും ചെയ്യുന്നവർ  ഉണ്ടെന്നത് അറിയേണ്ടവർ അറിയണമെന്നു സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ. പറഞ്ഞു.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ,  സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവരും പ്രസംഗിച്ചു.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി

കൂത്താട്ടുകുളം, 2025 ജൂൺ 25 – സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി. ദേശീയ നിർവാഹക സമിതിയംഗം അഡ്വ ജോഷി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി  മുഖ്യ പ്രഭാണം നടത്തി. 

സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ,  സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

-0-