കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളുടെ ഫലമാണ് വില കൊള്ളക്ക് കാരണം - അഡ്വ ജോഷി ജേക്കബ്

വിലക്കയറ്റത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം


കോട്ടയം : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയം മാറ്റൂ, വിലക്കയറ്റം തടയൂ എന്നാവശ്യപ്പെട്ടുകൊണ്ട് 2022 ഡിസംബർ 9 ന് സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്റ്ററേറ്റു പടിയ്ക്കൽ സത്യാഗ്രഹം നടത്തി.  

സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് മുതിർന്ന ദേശീയ നേതാവും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ അഡ്വ ജേഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെയും മറ്റും  വിലക്കൊള്ളയിൽ ജനങ്ങളുടെ ജീവിതം പൊറുതി മുട്ടുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന നയങ്ങൾ നിമിത്തമാണെന്ന് അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളുടെ ബ്രോക്കർമാർ മാത്രമായി തീർന്നിരിക്കുകയണെന്ന് അദ്ദേഹം പറഞ്ഞു. 

ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശിയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാണം നടത്തി. 

അഡ്വ ജയ്മോൻ തങ്കച്ചൻ, ഇ . വി.ജോസഫ്, ഡി സി എം എസ് മുൻ അധ്യക്ഷൻ പി ഓ പീറ്റർ, കേരള കർഷക മുന്നണി നേതാവ് സജി പി ഏബ്രഹാം പുകടിയിൽ, കെ കെ രാമൻ മാഷ്, മാർട്ടിൻ സി ജെ, ബീന സുൽത്താൻ,  ഷാജി താനിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

-0-

നിഷ ശിവൂർക്കർ സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ്; ലിംഗ രാജ് ആസാദ് ജനറൽ സെക്രട്ടറി

ജോഷി ജേക്കബ് ദേശീയ നിർവാഹക സമിതിയംഗം

കേരളത്തിൽ.നിന്നും സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറി 

പട്ടണ (ബിഹാർ) : സമാജവാദി ജനപരിഷത്ത് 2022 നവംബർ 5, 6 തീയതികളിൽ ബിഹാറിലെ പട്ടനയിൽ  രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ ചേർന്ന സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം നിഷ ശിവൂർക്കർ പ്രസിഡന്റും ലിംഗ രാജ് ആസാദ് ജനറൽ സെക്രട്ടറിയും ആയിട്ടുള്ള പുതിയ ദേശീയ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. മുൻ ദേശീയ പ്രസിഡന്റുമാരായ കേരളത്തിലെ ഏറ്റവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജോഷി ജേക്കബ്, പശ്ചിമ ബംഗാളിലെ കമൽ കൃഷ്ണ ബാനർജി എന്നിവർ ദേശീയ നിർവാഹക സമിതിയംഗങ്ങളാണ്. 

ദേശീയ നിർവാഹക സമിതി യോഗം ചേർന്ന് മറ്റു ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ഘടകത്തിന്റെ ജനറൽ സെക്രട്ടറി സഖാവ് സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

സമാജവാദി ജനപരിഷത്ത് ദേശീയ ഭാരവാഹികളുടെ പട്ടിക ചുവടെ:

ദേശീയ പ്രസിഡന്റ്: നിഷാ ശിവൂർക്കർ (മഹാരാഷ്ട്രം) 

ജനറൽ സെക്രട്ടറി: ലിംഗ രാജ് ആസാദ് (ഉഡീസ)

വൈസ് പ്രസിഡന്റുമാർ: ചന്ദ്രഭൂഷൺ ചൗധരി (ഝാർഖണ്ഡ്), രൺജിത് റായ് (പശ്ചിമ ബംഗാൾ)

സംഘടനാ സെക്രട്ടറി: അഫ്ലാത്തൂൻ (ഉത്തര പ്രദേശ്) 

ഖജാൻജി: ജയ് നാരായൺ മഹാത്തൊ,

സെക്രട്ടറിമാർ: ഫാഗരാം (മദ്ധ്യപ്രദേശം), അതുൽ (ദില്ലി),  നീരജ് കുമാർ സിംഹ് (ബീഹാർ), സുരേഷ് നരിക്കുനി (കേരളം)

ഒരുക്കങ്ങൾ പൂർത്തിയായി; സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് ദേശീയ സമ്മേളനം പട്ടണയിൽ നവം 5, 6 തീയതികളിൽ

 പട്ടന (पटना) : സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് ദേശീയ സമ്മേളനം ബിഹാർ സംസ്ഥാനത്തെ പട്ടനയിലെ  രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ നവംബർ 5, 6 തീയതികളിൽ നടക്കുമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും സ്വാഗത സംഘം കൺവീനറുമായ നീരജ് കുമാർ സിംഹ് അറിയിച്ചു. 

പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ദേശീയ സ്ഥിതിഗതികളും ബീഹാറിലെ സ്ഥിതിഗതികളും സമ്മേളനം ചർച്ച ചെയ്യും. സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങളോടൊപ്പം ബീഹാർ സംസ്ഥാനം സംബന്ധിച്ച പ്രത്യേക പ്രമേയവും ഉണ്ട് . 

ഉദ്ഘാടനവും പ്രഥമ സത്രവും 5-ആം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. കേരളത്തിൽ നിന്ന് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി , ഖജാൻജി ഇവി ജോസഫ് എന്നിവർ പങ്കെടുക്കുന്നുണ്ട്.

ചരിത്ര പ്രധാന നഗരമായ പട്ടനയുടെ പഴയകാലനാമം പാടലീപുത്രം എന്നായിരുന്നു . തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നായ ആധുനിക പട്ടന നഗരം ഗംഗയുടെ തെക്കേ കരയിലാണ്.


അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസം - ജോഷി ജേക്കബ്


 

വൈക്കം, 2022 ഒക്ടോബർ 30:

രാജ്യത്ത് ആധിപത്യം നേടിയിരിയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ സാമൂഹികമായും സാമ്പത്തികമായും ലിംഗപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉൻമൂലനം ചെയ്യുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നതും ആണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്ബ് പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് ഡോ. സ്വാതി നഗരിയിൽ (വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ)  ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.  അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസമെന്ന് അദ്ദേഹം പറഞ്ഞു.


2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് പതാക ഉയർത്തി ക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. കെ രമേശ്, അഡ്വ ജയിമോൻ തങ്കച്ചൻ , ഈ വി ജോസഫ് , സജി അബ്രാഹം പുകടിയിൽ , ആർ.കെ. രാധാകൃഷ്ണൻ റൈറ്റ്സ് റ്റി വി,  പി ഒ പീറ്റർ  , കെ കെ രാമൻ മാസ്റ്റർ  , സുനിൽ വീസി സൈന്ധവമൊഴി , സി ജെ തങ്കച്ചൻ (ഗോത്ര മഹാസഭ) എന്നിവർ പ്രസംഗിച്ചു.


കെ റെയിൽ വിഴിഞ്ഞം പദ്ധതികൾ റദ്ദു ചെയ്യണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  പദ്ധതി - പദ്ധതിയേതര ചെലവുകൾക്ക് കടം വാങ്ങി മുതൽ മുടക്കുന്നതു അവസനിപ്പിച്ച്  ജ നങ്ങളുടെ ജീവിതച്ചിലവ് വെട്ടിക്കുറയ്ക്കണം. അങ്ങനെ വിലക്കയറ്റം  ജനങ്ങളെ പിച്ചിച്ചീന്തുന്നതിന് അറുതി വരുത്തണം .  വിദ്യഭ്യാസവും  ആരോഗ്യവും  കോർപ്പ റേറ്റ് ശക്തികൾക്ക് തീറെഴുതുന്നതിന്റെ ദുരന്തം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നു സമ്മേളനം ചൂണ്ടിക്കാട്ടി.


സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനം ഉള്ളവരുടെ വായ്പകൾക്ക് മൂന്നു ശതമാനം പലിശ ദേശീയ നയമായി പ്രഖ്യാപിക്കുക, മുതലിനേക്കാൾ കൂടുതൽ തുക പലിശ ആയിട്ടുള്ളതെല്ലാം എഴുതി തള്ളണം എന്നീ ആവശ്യങ്ങളും ജനപരിഷത്ത് ഉന്നയിച്ചു.  


പോലീസ് അതിക്രമങ്ങൾ അവസാനിപ്പിയ്ക്കുവാൻ സർക്കാർ നടപടിയെടുക്കണം.  നാടിനെ നടുക്കുന്ന വിധത്തിലുള്ള നിഷ്ഠൂര കൊലപാതകങ്ങൾ  വർദ്ധിച്ചു വരുന്നതിലും മനുഷ്യത്വം കുറഞ്ഞുവരുന്നതിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കേരള സമൂഹത്തിന്റെ രോഗാതുരമായ മാനസ്സിക നിലയാണ് കാണിയ്ക്കുന്നത്.  കേരളീയ സമൂഹത്തിൽ മനുഷ്യത്വം വളർത്തുന്നതിനും സാമൂഹിക മനസ്സാക്ഷിയെ കരുത്തുറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജനപരിഷത്ത് നടത്തും. അരാഷ്ട്രീയതയുടെ പിടിയിൽ നിന്നും കേരള ജനതയെ മോചിപ്പിക്കേണ്ടതുണ്ട് . 


 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആലോചനയിൽ നിന്ന് സർക്കാർ പിന്തിരിയണം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്ക്കും അത് ഭീഷണിയായി മാറുമെന്ന് ജനപരിഷത്ത് ഭയപ്പെടുന്നു. രാഷ്ടീയകക്ഷികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികകളെ നിയന്ത്രിയ്ക്കാൻ തെരഞ്ഞെടുപ്പു നടത്തുന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പുകമ്മീഷൻ ഉപക്ഷിക്കണം. 


ഹിന്ദി ഭാഷയുടെ ആധിപത്യം അടിച്ചേല്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ  രാജ്യത്തെ പ്രാദേശികഭാഷകളുടെ നിലനില്‌പ്പ് അപകടത്തിലാക്കും. അഹിന്ദി മേഖലയുടെ മേൽ ഹിന്ദി മേഖലയുടെ ആധിപത്യം സൃഷ്ടിയ്ക്കും.ഇംഗ്ലീഷ് ആധിപത്യം ശിരസ്സാ വഹിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുന്ന ചില സംസ്ഥാന ഭരണക്കാർക്ക് ഹിന്ദി ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിക്കുവാൻ ശേഷിയില്ല എന്നും സമ്മേളനം വിലയിരുത്തി.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിറുത്തണം. രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സ്വാതന്ത്യസമരങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യയുടെ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകണം - സമാജവാദി ജനപരിഷത്ത് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. 

 

 സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി യഥാക്രമം എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി എന്നിവരെ വീണ്ടും തെരഞ്ഞെടുത്ത ദ്വൈ വാർഷിക സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. നെയ്യാറ്റിൻകര ഡി ബിനു (തിരുവനന്തപുരം),ബാലമുരളീകൃഷ്ണ, ഷീല ജഗധരൻ (കൊല്ലം), ജോഷി ജേക്കബ്ബ്, പി.ഒ പീറ്റർ, ജയിമോൻ തങ്കച്ചൻ, സജി പി. എബ്രഹാം പുകടിയിൽ, കുരുവിള ജോൺ തുണ്ടത്തിൽ (കോട്ടയം), ഇവി ജോസഫ് (ഇടുക്കി), പ്രഭാത് എം സോമൻ, ഫ്രാൻസിസ് ഞാളിയൻ, സി.ജെ മാർട്ടിൻ, കെ.കെ.രാമൻ മാസ്റ്റർ, എം.വി ജവഹർ, എബി ജോൺ വൻനിലം (എറണാകുളം), വിദ്യാധരൻ കെ (പാലക്കാട്) , ബൈജു മാനന്തവാടി (വയനാട്) ,സുരേഷ് നരിക്കുനി, യു.വിജയൻ (കോഴിക്കോട്) കെ രമേശ്, സ്നേഹ രമേശ് (കണ്ണൂർ) എന്നിവരാണു് സംസ്ഥാനസമിതിയംഗങ്ങൾ. എംഎൻ തങ്കപ്പൻ (കോട്ടയം), ആർ.കെ. രാധാകൃഷ്ണൻ (പാലക്കാട്) സംസ്ഥാനസമിതിയുടെ ക്ഷണിതാക്കളുമാണു്.  

പുതിയ സംസ്ഥാനസമിതി യോഗം ചേർന്ന് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി കെ രമേശ്, കെ. വിദ്യാധരൻ എന്നിവരെയും സംഘടനാ സെക്രട്ടറിയായി അഡ്വ ജയിമോൻ തങ്കച്ചനെയും സെക്രട്ടറിയായി ഷീല ജഗധരനെയും ഖാൻജിയായി ഇ. വി ജോസഫിനെയും തെരഞ്ഞെടുത്തു.

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

സമാജവാദി ജനപരിഷത്തിന്റെ ദേശീയ സമ്മേളനങ്ങൾ

 

സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)

1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)

പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)

1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ

പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത (ബീഹാർ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)

1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)

പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)

2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്

ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)

2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)


അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)

2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ


ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)

2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)

പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)

(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).

ഇടക്കാല പ്രസിഡന്റ് : സുനിൽ (മദ്ധ്യപ്രദേശ്)


ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)

2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം

പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)

ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)


എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)

2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)

പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)

ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)

സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ് (കേരളം)


ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)

2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

(2014 ഏപ്രിൽ 21 നു സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)

ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)

2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം) 

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)  

ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)

2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)

 പ്രസിഡന്റ് : അഡ്വ. കമൽ ബാനർജി  (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്)


പന്ത്രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിമൂന്നാം സമ്മേളനം)

2019 ജൂൺ 7,8,9 റാഞ്ചി (ഝാർഖണ്ഡ്)

പ്രസിഡന്റ് : ലിംഗരാജ് ആസാദ്‌ (ഒറീസ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്) 


പതിമൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനാലാം സമ്മേളനം)

 2019 നവംബർ 5, 6 പട്ടന (ബിഹാർ)

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാം ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ഒക്ടോ 30-ന് വൈക്കത്ത്

കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2022 ഒക്ടോബർ 30 ഞായറാഴ്ച കോട്ടയം ജില്ലയിലെ വൈക്കത്ത് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യാഗ്രഹനഗരിയെന്നു പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തമണിയ്ക്കു് ദേശീയ വൈസ് പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ എബി ജോൺ  വൻനിലം അദ്ധ്യക്ഷത വഹിയ്ക്കും. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിയ്ക്കും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.


സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന പ്രസിഡന്റ്‌  എബി ജോൺ വൻനിലം അറിയിച്ചു.