ഇന്നു് ജനുവരി 30 - രക്തസാക്ഷിദിനം


ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ, നമ്മുടെ ദേശീയ പിതാവു് മഹാത്മാ ഗാന്ധി, ഒരു സാമുദായിക തീവ്രവാദിയായ നാഥുറാം വിനായക ഗോഡ്സേയുടെ കൈകളാൽ 1948 ജനുവരി 30നു് വെടിയേറ്റമരിച്ചതിന്റെ സ്മരണ നാം രക്തസാക്ഷിദിനമായി ആചരിയ്ക്കുന്നു.
മനുഷ്യ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന ആദർശത്തിനായി ത്യാഗമനുഭവിച്ച എല്ലാവരെയും സ്മരിയ്ക്കാം.

ഇന്ത്യൻ റിപ്പബ്ലിക്ക് 67 വയസ്സ് പൂർത്തിയാക്കി

നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത ശേഷം ഇന്ത്യൻ യൂണിയൻ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയോടെ 1950 ജനുവരി 26നു് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നപേരില്‍ പരമാധികാര രാഷ്ട്രമായി.
സ്വതന്ത്ര്യം നേടിയ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ബ്രിട്ടന്റെ ജോർജ്ജ് നാലാമൻ പേരിനു് ഇന്ത്യയുടെയും രാജാവായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക തലവൻ രാജാവിന്റെ പ്രതിനിധിയായ ഗവർണർ ജനറലായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ഗവർണർ ജനറലിന്റെനിയമനം ബ്രിട്ടീഷ് രാജാവ് നടത്തിയിരുന്നത്. 1948-ൽ മൗണ്ട്ബാറ്റൺ പ്രഭുവിന്റെ പിൻഗാമിയായി ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്ത സി. രാജഗോപാലാചാരി 1950 ജനുവരി 26വരെ തുടർന്നു.1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി.
ഇന്ത്യൻ റിപ്പബ്ലിക്ക് 67 വയസ്സ് പൂർത്തിയാക്കി 68ലേയ്ക്കു കടന്നിരിയ്ക്കുന്നു. ഇന്ത്യൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ!

കര്‍ഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം അമർനാഥ് ഭായി ഉദ്ഘാടനം ചെയ്തു

ദേശീയ കർഷക ഏകോപന സമിതിയുടെയും കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനത്തു് ജനുവരി 23 തിങ്കളാഴ്ച നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു് രാജ്യത്തെ മുതിർന്ന സർവോദയനേതാവു് അമർനാഥ് ഭായി സംസാരിയ്ക്കുന്നു.
കോട്ടയം- ദേശീയ കർഷക ഏകോപന സമിതിയുടെയും (National Farmers Co-ordination Committee) കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് കിഷൻ പട്‌നായക് നഗരിയിൽ (തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനം) ജനുവരി 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു് മൂന്നുമണിയ്ക്കു് നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം രാജ്യത്തെ മുതിർന്ന സർവോദയ നേതാവു് അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു.

ജനുവരി 21, 22, 23 തീയതികളിലായി കോട്ടയത്തു് മാങ്ങാനത്തുനടന്ന ദേശീയ കർഷക ഏകോപന സമിതിയുടെ യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചാണു് കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചതു്. ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണം നല്കി.
സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റും കേരള കർഷകമുന്നണിയുടെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. കേരളഗ്രാമശക്തിയുടെയും സംസ്ഥാന പ്രകൃതി-കർഷക സമിതിയുടെയും പ്രസിഡന്റായ എം കുര്യന്റെ നേതൃത്വത്തിൽ കർഷകനേതാക്കളെ പച്ചഷാളണിയിച്ചു് സ്വീകരിച്ചു. കേരളഗ്രാമശക്തി ജനറൽ കൺവീനർ സുരേഷ് നരിക്കുനി സ്വാഗതം ആശംസിച്ചു.





കര്‍ഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം

കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിൽ ജീവിച്ചിരിയ്ക്കുന്ന ഗാന്ധിയന്മാരിൽ പ്രമുഖനും സർവസേവാസംഘത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേന്റെയും പ്രധാന നേതാവുമായ അമർനാഥ് ഭായി പ്രസ്താവിച്ചു. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്, എന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങൾ നിലനിർത്തുന്നതുമാണ്. നമ്മുടെ രാജ്യത്തെ കോടിക്കണക്കിനുനരുന്ന സാധാരണജനങ്ങൾക്കുവേണ്ടിയല്ല മറിച്ച് സ്വദേശ വിദേശ കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലകൊള്ളുന്നതെന്നു് 1970 കളിലെ ജേപ്പി പ്രസ്ഥാനത്തിൽമുൻനിര പ്രവർത്തകനും ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എൻ എ പി എം) പ്രധാനനേതാക്കളിലൊരാളുമായ അദ്ദേഹം കൂട്ടിച്ചേർത്തു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാഥനേ (അമരാവതി, മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിംഹ് റാണ (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ പഞ്ചൽ (കർണാടക), പലേക്കർ കൃഷി പ്രചാരകനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജവാദി ജനപരിഷത്ത് നേതാവായ അരുൺറായ് സിംഹ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്രീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിംഹ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ദില്ലി മെട്രോ കോറിഡോർ സ്ഥലമെടുപ്പിനെതിരെ ദില്ലി ഹരിയാണ ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളുൾപ്പെട്ട സമരത്തിന്റെ നേതാവും രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), ഡോ. മിഥിലേഷ് ഡാംഗി (ഉത്തര പ്രദേശിലെ കർഷക നേതാവ്), സമാജവാദി ജനപരിഷത്ത് നേതാവും ദേശീയ കർഷക ഏകോപന സമിതിയുടെ ഭാരവാഹിയുമായ വികാസ് ചൗഹാൻ (ജൽപായ്ഗുഡി, ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാ ബാട്ടി (നോയിഡ), ഡോ. അഭിലാഷ (അമരാവതി, മഹാരാഷ്ട്ര), അഡ്വ. നീരജ് (ഡൽഹി), പ്രീത് സിംഹ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ , സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത് എന്നിവർ പ്രസംഗിച്ചു. സുരേഷ് നരിക്കുനി സ്വാഗതവും ജയ്മോൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.



കർഷകർ നാടിന്റെ ജീവനാഡി:അമർനാഥ് ഭായി
കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായ്ക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വെച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങളും നിലനിർത്തുന്നതുമാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി പറഞ്ഞു. സമാജ്‍‍വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനേ (മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ (കർണാടക), പലേക്കർ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജ്വാദദി ജനപരിഷത്തിന്റെ നേതാവ് അരുൺ റായ് സിങ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്ാരീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിങ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ഡോ. മിഥിലേഷ് ഡാംഗി (യുപി യിലെ കർഷക നേതാവ്). രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), സമാജ്വാദി ജനപരിഷത്ത് നേതാവ് വികാസ് ചൗഹാൻ (ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാബാട്ടി (നോയിഡ), ഡോ. അഭിലാഷ ( മഹാരാഷ്ട്ര), അഡ്വ. നീരജ്, പ്രീത്സിംങ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ സംസാരിച്ചു.
തേജസ് 2017 ജനുവരി 25


ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തുന്നു.


ഫോട്ടോ: ദീപിക 2017 ജനുവരി 24

കേന്ദ്ര നയങ്ങൾ കർഷക ഭാവി നശിപ്പിയ്ക്കും
കോട്ടയം ● കേന്ദ്രസർക്കാരിന്റെ സാമ്പത്തിക, കാർഷിക നയം കർഷകരുടെ ഭാവി നശിപ്പിയ്ക്കുമെന്നു് പ്രമുഖ ഗാന്ധിയൻ അമർനാഥ് ഭായ്.ദേശീയ കർഷക ഏകോപന സമിതി കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുമുള്ള കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

സമാജ് വാദി ജനപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനെ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് റാണ, ഹേമന്തകുമാർ, അരുൺറായ് സിങ് , മനോജ് ത്യാഗി, രാജേന്ദ്ര സിംങ്, സത്യപ്രകാശ് ഭാരത്, ഡോ.ജൈലാനി, ഡോ. മിഥിലേഷ് ഡാംഗി, സുനിൽ ഫൗജി, വികാസ് ചൗഹാൻ, ബബിതാബാട്ടി, ഡോ. അഭിലാഷ, എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ, സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത്, സുരേഷ് നരിക്കുനി, ജയ്‌മോൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

മലയാള മനോരമ 2017 ജനുവരി 25

നോട്ട് നിരോധനം: റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുമ്പില്‍ സത്യാഗ്രഹം നടത്തി

കേന്ദ്ര സർക്കാറിന്റെ നോട്ട് പിൻവലിക്കൽ മറയാക്കി നടത്തുന്ന കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരെ തിരുവനന്തപുരത്ത് റിസെർവ് ബാങ്ക് റീജണൽ ആപ്പീസിനു മുമ്പിൽ 2017 ജനുവരി 12 വ്യാഴാഴ്ച സമാജവാദി ജനപരിഷത്തും കേരള ജനതാ പാർട്ടിയും ചേർന്ന് നടത്തിയ സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ നടന്നു

സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ ചേർന്നു.
ദേശീയ നിർവ്വഹണ സമിതി യോഗത്തില്‍ പങ്കെടുത്ത വിക്രമ മൗര്യ, അഫ്ലാത്തൂൺ, ഡോ. സ്വാതി, അലോക് സാഗർ, ജോഷിജേക്കബ് എന്നിരാണു് ചിത്രത്തില്‍ .
മുൻ റിസര്‍വ് ബാങ്ക് ഗവർണർ രഘുറാംരാജന്റെ ഗുരുവായിരുന്ന അലോക് സാഗർ. ഐ.ഐ.റ്റി. അദ്ധ്യാപനം ഉപേക്ഷിച്ച് ആദിവാസികൾക്കൊപ്പമാണു് ജീവിക്കുന്നതു്.
കടപ്പാട് ജോഷി ജേക്കബ്

ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു് മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗം


സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം കേരള ജനതാപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പി എ കുട്ടപ്പന്‍ , ജനറല്‍ സെക്രട്ടറി അബ്ദുല്‍സമദ് കൊടുവള്ളി എന്നിവര്‍ 2017 ജനുവരി 9-നു് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നല്കിയ സംയുക്ത പ്രസ്താവന ചുവടെ. സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ തങ്കപ്പന്‍, കേരള ജനതാപാർട്ടിയുടെ സംസ്ഥാന സമിതിയംഗം സന്തോഷ് ചേന്നാട് എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവും ചരിത്രത്തിലെ തന്നെ ഏറ്റവും വലുതുമായ ഒരു അതിക്രമമാണ് നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി നയിക്കുന്ന എന്‍. ഡി. എ സർക്കാർ നടത്തിയിട്ടുള്ളത്. കോർപ്പറേറ്റ് കമ്പനികൾക്കും സ്വകാര്യ കുത്തക ബാങ്കുകൾക്കും അതിവേഗം സ്വകാര്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും പൊതുമേഖലാ ബാങ്കുകൾക്കും വേണ്ടി മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു്.

ഇന്റർനെറ്റ് ബാങ്കിങ് സേവനം നൽകുന്ന ഈ മേഖലയിലെ കുത്തക കമ്പനികൾക്ക് വേണ്ടിയാണ് കറൻസിയുടെ 86 ശതമാനവും പിൻവലിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. പേ.റ്റി.എം, റിലയൻസിന്റെ പെയിമെന്റ് ബാങ്ക് തുടങ്ങിയവ നോട്ട് അസാധുവാക്കിയതിനോട് അടുത്ത ദിവസങ്ങളിൽ നിലവിൽ വന്നതു് യാദൃശ്ചികമല്ല. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നിർലോഭമായി വായ്പ കൊടുത്ത ലക്ഷകണക്കിന് കോടി രൂപ തിരിച്ച് പിടിയ്ക്കാതെ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കുകയും അതേ സമയം ബാങ്കുകളുടെ കരുതൽ മൂലധന ശേഷി ഉയർത്താൻ ജനങ്ങൾ കൈയ്യിൽ സൂക്ഷിച്ച പണം മുഴുവൻ ബാങ്കിൽ എത്തിക്കുകയുമാണ് സർക്കാർ ചെയ്തത്. ജനങ്ങൾ ബാങ്കിലേക്ക് തിരികെ ഏൽപ്പിച്ച പണം തിരിച്ചു നൽകാതെ കുത്തക ഇലക്‌ട്രോണിക് ബാങ്കിങ് കമ്പനികളുടെ സേവനങ്ങളുടെ അടിമകളാകുന്നതിന് സർക്കാർ ജനങ്ങളെ നിർബന്ധിയ്ക്കുകയാണ്. സാമ്പത്തിക ഫാസിസമാണ് സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. കള്ളപ്പണത്തിന് നേരെയുള്ള മിന്നൽ ആക്രമണം എന്ന സർക്കാരിന്റെ അവകാശവാദം മുഴുവൻ തെറ്റായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങൾ കാണിക്കുന്നത്. അസാധുവാക്കിയ പണത്തിന്റെ 97ശതമാനവും നോട്ടുമാറ്റംവഴി തിരിച്ചെത്തി കഴിഞ്ഞുവെന്നു് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സർക്കാരിന്റെ ഈ നടപടിമൂലം കോടികണക്കിന് വരുന്ന കർഷകരും ചെറുകിട കച്ചവടക്കാരും അസംഘിടത മേഖലകളിലെ തൊഴിലാളികളും ഭീകരമായ ജീവിത തകർച്ചയെ നേരിടുകയാണ്. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത്. ദുരന്തമനുഭവിക്കുന്ന ഈ വിഭാഗങ്ങൾക്ക് സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചും കാശില്ലാ പണമിടപാട് നയം അടിച്ചേല്പിയ്ക്കരുതെന്നും ജനങ്ങളിൽ നിന്ന് ബാങ്കിലടപ്പിച്ചെടുത്ത പണം ആവശ്യം പോലെ തിരിച്ച് നൽകണമെന്നും ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെപേരില്‍ റേഷന്‍ വിതരണത്തിലുണ്ടാക്കിയ മുടക്കം തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു് സമാജവാദി ജനപരിഷത്തിന്റെയും കേരള ജനതപാർട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 12-ന് തിരുവനന്തപുരത്തു് റിസെര്‍വ് ബാങ്കിനുമുമ്പില്‍ സത്യാഗ്രഹം നടത്തുന്നതാണ്.