ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ


ഒഡിഷയിലെ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം നടത്തിയവര്‍ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്കി

കടപ്പാടു്: മാതൃഭൂമി

കണ്ണൂര്‍, ഫെബ്രുവരി 17: ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ തന്നെ എന്ന സന്ദേശവുമായി ഒഡിഷയിലെ നിയംഗിരി ആദിവാസി പ്രഭോക്ഷനേതാക്കള്‍ കണ്ണൂരിലെത്തി സമരാനുഭവങ്ങള്‍ പങ്കുവച്ചു.

ഒഡിഷയിലെ കാലഹണ്ടി ജില്ലയിലെ ആദിവാസി മേഖലയായ നിയംഗിരിയില്‍ മല തുരന്നുള്ള ഖനനത്തിനെതിരെ 'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനിയോടു സമരം ചെയ്തു വിജയിച്ച കഥയുമായാണു സമരനേതാവും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, പ്രവര്‍ത്തകരായ ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, സമി കുലിശിക എന്നിവര്‍ എത്തിയത്. സമാജ്‌വാദി ജനപരിഷത് ദേശീയ സെക്രട്ടറി കൂടിയായ ലിംഗരാജ് ആസാദ് സമരാനുഭവം വിവരിച്ചു.

നിയംഗിരിയും കൂടംകുളവും മാടായിപ്പാറ സംരക്ഷണസമരവും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവുമെല്ലാം ഒരുപോലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണെന്നു ലിംഗരാജ് പറഞ്ഞു.

ഡോംഗ്രിയഖോണ്ട് ആദിവാസി വിഭാഗത്തിന്റെ തനതു സംഗീതവും സംഘം അവതരിപ്പിച്ചു.നിയംഗിരി സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.

സമാജ്‌വാദി ജനപരിഷതത്തിനോടൊപ്പം ജില്ലാ പരിസ്ഥിതി സമിതി, കുറിച്ച്യ മുന്നേറ്റസമിതി, ജില്ലാ അടിയാന്‍ സമാജം, മാടായിപ്പാറ സംരക്ഷണസമിതി എന്നിവയും ചേര്‍ന്നാണു് സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു, അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍, കുറിച്യമുന്നേറ്റസമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.സുശാന്ത്, ജില്ലാ അടിയാന്‍സമാജം സെക്രട്ടറി ഉണ്ണി പെരുങ്കുളത്ത് മോഹന്‍കുമാര്‍, പി.കെ. ചന്ദ്രാംഗദന്‍, ആശ ഹരി, രമേശന്‍ മാമ്പ എന്നിവര്‍ സംസാരിച്ചു.

അവലംബം മലയാള മനോരമ

No comments:

Post a Comment